പിക്കാസോയുടെ പക്ഷികൾ
പക്ഷികൾക്കും മൃഗങ്ങൾക്കുമിടയിൽ ജീവിക്കുവാൻ ഇഷ്‌ടമുള്ളയാളായിരുന്നു പാബ്ലോ . തന്റെ മനുഷ്യ സുഹൃത്തുക്കൾക്കുള്ള സംശയങ്ങളോ സന്ദേഹങ്ങളോ അവക്കില്ല എന്ന അദ്ദേഹംവിശ്വസിച്ചു .മുസീ ഡി' ആന്റിബസിലെ സ്റ്റുഡിയോയിൽ പാബ്ലോ ജോലി ചെയ്തുകൊണ്ടിരിക്കുന്ന നേരത്ത് മ്യൂസിയത്തിന്റെ ഒരു മൂലയിൽ മൂളി ക്കൊണ്ടിരുന്ന മൂങ്ങയെ പിടികൂടി പാബ്ലോയുടെ സഹായി സിമ
സ്റ്റുഡിയോയിലേക്ക് കയറി വന്നു. മൂങ്ങയുടെ ഒരു കാലിന് പരിക്കേറ്റിരുന്നു .ഫ്രാൻസ്വ(പിക്കാസോയുടെ അക്കാലത്തെ കാമുകി )യും പിക്കാസോയും ചേർന്ന് അതിന്റെ മുറിവിൽ മരുന്ന് വെച് കെട്ടി .അതിനെ പാർപ്പിക്കാൻ അവർ ഒരു കൂട് വാങ്ങി .പാരീസിലേക്കു മടങ്ങിയപ്പോൾ പിക്കാസോ അതിനെ ഒപ്പം കൂട്ടി .അടുക്കളപുറത്ത് കാനറിപ്പക്ഷികൾക്കും പ്രാവുകൾക്കും ചെങ്ങാലിപ്രാവുകൾക്കുമൊപ്പം അതിനെ പാർപ്പിച്ചു.പിക്കാസോയും ഫ്രാൻസ്വയും അവനോട് സ്നേഹം കിട്ടിയെങ്കിലും അവൻ അവരെ തുറിച്ചുനോക്കി. .കാനറികൾ ബഹളമുണ്ടാക്കി ,പ്രാവുകൾ കൂകി , ചെങ്ങാലികൾ ചിരിച്ചു കാണിച്ചു ,പക്ഷെ മൂങ്ങ മാത്രം ഒന്നും മിണ്ടിയില്ല ,അവന്റെ കൂർക്കം വലിയുടെ ശബ്ദം കൊണ്ട് അവിടം മുഖരിതമായി. .അവൻ പുറപ്പെടുവിക്കുന്ന ഗന്ധം അസഹ്യമായിരുന്നു .എലികളായിരുന്നു അവന്റെ പ്രിയപ്പെട്ട ആഹാരം. പിക്കാസോയുടെ ചായ്പ്പും സ്റ്റുഡിയോയും മൂഷിക വൃന്ദങ്ങൾ കൈയ്യടക്കിയിരുന്നതിനാൽ ഫ്രാൻസ്വ എലിക്കെണി വെച്ച് അവയെ പിടികൂടി മൂങ്ങക്ക് നൽകി . ഫ്രാൻസ്വ അടുക്കളയിൽ നിൽക്കുന്നിടത്തോളം നേരം അവൻ എലിയെയും ഫ്രാൻസ്വയെയും കണ്ടതായിപോലും ഭാവിക്കില്ല..മറ്റു മൂങ്ങകളിൽ നിന്ന് വ്യത്യസ്തമായി അവൻ പകൽ ഉണർന്നിരിക്കും ..ഫ്രാൻസ്വ അടുക്കളയിൽ നിന്ന് പുറത്തു പോന്നയുടൻ എലിയെ കാണാതാവും
.എലിയുടെ കുറച്ചു രോമങ്ങൾ മാത്രമായിരിക്കും പിന്നെ അവിടെ ബാക്കിയുണ്ടാവുക ..പിക്കാസോയെ നോക്കി അവൻ കൂർക്കം വലിക്കുന്നത് കാണുമ്പോൾ പിക്കാസോ അവനെ ചീത്ത വിളിക്കും .എടാ മുങ്ങേ, നിന്നെക്കാൾ മോശക്കാരനാണെടാ ഞാൻ എന്നു പറഞ്ഞുകൊണ്ട് ചില ചീത്ത വാക്കുകൾപ്രയോഗിക്കും
.ഒരിക്കൽ പിക്കാസോ കൂട്ടിൽ കൈ കടത്തിയപ്പോൾ അവൻ വിരലിൽ കടിച്ചു . അദ്ദേഹത്തിന്റെ വിരലിനു നല്ല കട്ടിയുണ്ടായിരുന്നത് കൊണ്ട് കടി കാര്യമായില്ല ..ക്രമേണ അവൻ നെറുകയിൽ തലോടാനും ചൊറിയാനുമുള്ള അനുവാദം പാബ്ലൊക്ക് നൽകി .പിന്നെപ്പിന്നെ അവൻ പാബ്ലോയുടെ കൈയിൽ സ്വാതന്ത്ര്യത്തോടെ കയറിയിരുന്നു ..ഇങ്ങനെയൊക്കെയാണെങ്കിലും അവനെ ഒരിക്കലും സന്തോഷവാനായി കണ്ടിട്ടില്ല. പിക്കാസോയുടെ നിരവധി ഡ്രോയിങ്ങുകൾ ഈ ദൃശ്യങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട് ആവിഷ്കരിക്കുന്നുണ്ട് .
പ്രാവുകൾ സദാ മൂളിക്കൊണ്ടിരുന്നു ചെങ്ങാലികൾ ചിരിച്ചു .കഴുത്തിന് ചുറ്റും നര വീണതുപോലുള്ള പാടുകളുണ്ടായിരുന്നു അവക്ക് .അടുക്കളയിലേക്ക് പിക്കാസോയും കാമുകിയും ഭക്ഷണം കഴിക്കാനായി കയറുമ്പോഴെല്ലാം പിക്കാസോ ദാർശനികനെപ്പോലെ എന്തെങ്കിലുമൊക്കെ പറയും ;ആത്മ ഗതങ്ങളായിരിക്കും അധികവും .ചെങ്ങാലികൾ അത് കേൾക്കാനായി കത്ത് കൂർപ്പിക്കും ..പിക്കാസോ തന്റെ ദാർശനിക പദസഞ്ചയം തുറന്നുവിടേണ്ട താമസം അവ ചിരിക്കാൻ തുടങ്ങും .
"ഈ പക്ഷികൾ ദാർശനികർക്കു വേണ്ടി ജീവിക്കുന്നവരാണ് " പിക്കാസോ പറയും ."എല്ലാ മനുഷ്യ വചനങ്ങ ൾക്കും പോഴത്തത്തിന്റെ ഒരു വശമുണ്ട് .ഭാഗ്യവശാൽ ഈ ചെങ്ങാലിപ്രാവുകൾക്ക് അതറിയാം .ഓരോ തവണയും ഞാൻ എന്തെങ്കിലും പറയുമ്പോൾ അതെല്ലാം വലിയ ഗീർവ്വാണങ്ങളാണെന്നാണ് എന്റെ വിചാരം ,പക്ഷെ ഈ പക്ഷികൾ അതിനകത്തെ വിഡ്ഢിത്തങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് "
ഈ രണ്ടു ചെങ്ങാലികളും ഒരു കൂട്ടിൽ തന്നെയായിരുന്നു. ഇടക്കിടെ അവ ഇണ ചേരുന്നതുപോലെ തോന്നിയെങ്കിലും മുട്ട മാത്രം പുറത്തു വന്നില്ല .അവസാനം ലിംഗ നിർണയത്തിൽ തനിക്ക് തെറ്റ് പറ്റി യെന്ന് പാബ്ലൊക്ക് തോന്നി .അവ രണ്ടും പുരുഷ ദാർശനികരായിരുന്നുവെന്ന് പാബ്ലോ പറഞ്ഞു.
"ആളുകൾ പൊതുവെ പറയുന്നത് ജന്തുക്കൾ മനുഷ്യരെക്കാൾനല്ലവരാണെന്നാണ് ..എന്തൊരു അസംബന്ധമാണത്
ഈ ചെങ്ങാലി പ്രാവുകളുടെ കാര്യമെടുക്കാം .
സ്വവർഗാനുരാഗികളെപ്പോലെയല്ലേ അവ ജീവിക്കുന്നത്? "
അവ രണ്ടും പ്രണയിക്കുന്നതിന്റെ ലിത്തോഗ്രാഫുകൾ അദ്ദേഹം തീർത്തു .അതിൽ ഒരെണ്ണം ഇളം ചുവപ്പും മറ്റേത് മഞ്ഞയും .പിന്നെ മൂന്നാമതൊരെണ്ണം അവ ഇണ ചേരുമ്പോഴുള്ള ചേഷ്ടകൾ ചിത്രീകരിക്കുന്നതായിരുന്നു .


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ